Karipur International Airport, Malappuram

Karipur International Airport, Malappuram This is a fan page of Karipur International Airport (CCJ) in Malapuram which is located at 24 kms we

The International Airport located at Karipur in Malappuram serves the 6 districts in Malabar region of Kerala State.

മലപ്പുറം: അതിവേഗ റെയിൽവേ പുതുക്കിയ പ്ലാൻ വിശദീകരിച്ച് ഇ. ശ്രീധരൻ. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുണ്ടാകും. ആകെ 20 സ്റ്റേ...
24/02/2026

മലപ്പുറം: അതിവേഗ റെയിൽവേ പുതുക്കിയ പ്ലാൻ വിശദീകരിച്ച് ഇ. ശ്രീധരൻ. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുണ്ടാകും. ആകെ 20 സ്റ്റേഷനുകൾ. തിരുവനന്തപുരമായിരിക്കും ആദ്യ സ്റ്റേഷൻ. ഇത് അണ്ടർ ഗ്രൗണ്ട് സ്റ്റേഷൻ ആകും. അവിടുന്ന് തുരങ്ക പാത വഴി എയർപോർട്ട് കണക്ട് ചെയ്ത് കൊട്ടാരക്കര - പത്തനംതിട്ട - തിരുവല്ല വഴിയാക്കി പുതുക്കി. തൃശൂർ കഴിഞ്ഞാൽ പട്ടാമ്പി വഴി നേരെ മലപ്പുറം കരിപ്പൂർ എയർപോർട്ട് സ്റ്റേഷനിലേക്ക് എത്തും. നേരത്തെ ഉണ്ടായിരുന്ന കുന്നംകുളം ഒഴിവാക്കി. സ്റ്റാൻഡേർഡ് ഗേജിൽ ഇരട്ട പാത ആയിരിക്കും വിഭാവനം ചെയ്യുക. തിരുവനന്തപുരം, എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, കോട്ടയം, വൈക്കം, എറണാകുളം, നെടുമ്പാശേരി, തൃശ്ശൂർ,
പട്ടാമ്പി, മലപ്പുറം, കരിപ്പൂർ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവയായിരിക്കും സ്റ്റേഷനുകൾ. ഓരോ സ്റ്റേഷനിലും 1 മിനിറ്റ് നിർത്തും. എയർപോർട്ട് സ്റ്റേഷനിൽ 2 മിനിറ്റ് അനുവദിക്കും. എല്ലാ സ്റ്റേഷനും ഇടത് സൈഡിലായിരിക്കും. ടെർമിനൽ സ്റ്റേഷൻ മാത്രം വലതുഭാഗത്തുമാകും. ഓരോ അര മണിക്കൂറിലും വണ്ടികൾ ഉണ്ടായിരിക്കും. 10-4 മണി ഇടയിൽ ഓരോ മണിക്കൂറിലും ട്രെയിൻ. രാത്രി 8ന് അവസാന വണ്ടി പുറപ്പെടും. 45000 യാത്രക്കാർ ഒരുദിനമുണ്ടാകും. ട്രെയിൻ ഇടവേള ഭാവിയിൽ കുറയും. 56,500 കോടിയായി ചെലവ് കുറയുമെന്നും നേരത്തെ, 80000 കോടി രൂപയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ, വൃത്തി, സമയ നിഷ്ട എന്നിവ പാലിക്കും.

സോളാർ ഫാം സ്വന്തം നിലക്ക് വൈദ്യുതി ആവശ്യം നേടാൻ സഹായിക്കുമെന്നും കെഎസ്ഇബിയുടെ യുടെ സഹായം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരു-എറണാകുളം 440 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. തിരു.-കോഴിക്കോട് 640 രൂപയും തിരു.-കണ്ണൂർ 780 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. വന്ദേ ഭാരത് തിരുവന്തപുരം-കണ്ണൂർ ആറ് മണിക്കൂർ എടുക്കുമ്പോൾ 3.20 മണിക്കൂറിൽ അതി വേഗ ട്രെയിൻ എത്തും.

E Sreedharan മെട്രോമാൻ Kerala Rail Development Corporation Limited

കാലാവസ്ഥ മോശമായതിനാൽ Doha-Karipur Air India Express വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു   Air India Express Airport ...
23/05/2024

കാലാവസ്ഥ മോശമായതിനാൽ Doha-Karipur Air India Express വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു Air India Express Airport Authority of India Karipur International Airport, Malappuram Reporter Live

ഇന്നലെ രാത്രി കരിപ്പൂരില്‍ എത്തേണ്ട വിമാനമാണിത്

Karipur International Airport completes runway re-carpeting work in record time:The Airports Authority of India (AAI) ac...
13/06/2023

Karipur International Airport completes runway re-carpeting work in record time:

The Airports Authority of India (AAI) accomplished an incredible milestone by completing re-carpeting work at Karipur Airport (CCJ) in a record time of 120 days, much ahead of the scheduled date, an official statement said on Tuesday.
The project aimed at enhancing the safety standards of the airport was completed with an estimated project cost of Rs 60 crore including re-carpeting of the 2.86 km runway, fixing of Runway Centre Line lights and Touchdown Zone lights.
The re-carpeting work of any runway of over 2.5 kms takes 8 to 9 months on average. The work for re-carpeting the runway of Calicut Airport commenced on January 27, 2023, and successfully completed on June 2, 2023, well before the onset of monsoons in Kerala.

The re-carpeting work included milling - i.e. removal of previous bituminous layer surface, re-carpeting (2860 meters long runway, runway shoulders, taxiway and RESA), providing glass fibre reinforcement grid and laying of Runway Centre Line Lighting (RCLL) and Touch Down Zone Lights (TDZ), which was completed in just 120 days.

This feat could be achieved by AAI owing to its meticulous planning and efficient project monitoring and ex*****on.

According to the statement, airport runways are built to comply with internationally mandated standards. Frequent landing and take-off of flights lead to wear and tear of runways over a period of time. Natural weather phenomena like rain and sun also affect the runway surface.

Thus, depending on the volume of traffic and the variety of aircraft, the runway needs to be re-carpeted as per the operational requirements. This is done by taking into consideration various factors including, how busy the airport is and the variety of aircraft that it handles etc.

The re-carpeting of the 2.86 km Karipur Airport Runway and allied works were planned meticulously. As the runway was closed for operations during the day (NOTAM initiated for closure of runway), all daytime flights were rescheduled for the night. Since the closure of the runway was from 10 AM to 6 PM, this didn't have any major impact on the night traffic.

The work was planned in such a way that the runway was readied for landings and take-offs by 6 PM every day. Although Karipur Airport has 70 to 80 flight movements every day, less than 10 flights operate during day time (between 10 AM and 6 PM) and arrangements were in place to cater to rescheduled flights and the resultant footfall.

Karipur International Airport situated on hilly terrain surrounded by a lush green valley in Malappuram is currently handling 70 movements and approximately 4000 passenger footfalls per day.
Airport Authority of India Malappuram Collector Dr. M.P Abdussamad Samadani

യാത്രക്കാരുടെ എണ്ണത്തിൽ കരിപ്പൂർ വിമാനത്താവളം രാജ്യത്ത് രണ്ടാമത് ; ആറുമാസത്തിനിടെ യാത്രചെയ്തത് 14,35,222 പേർ            ...
23/12/2022

യാത്രക്കാരുടെ എണ്ണത്തിൽ കരിപ്പൂർ വിമാനത്താവളം രാജ്യത്ത് രണ്ടാമത് ; ആറുമാസത്തിനിടെ യാത്രചെയ്തത് 14,35,222 പേർ
News Date: 23 Dec 2022
മലപ്പുറം: അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ 15 പൊതുമേഖലാ വിമാനത്താവളങ്ങളിൽ രണ്ടാംസ്ഥാനം കരിപ്പൂരിന്. 38 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഏഴാംസ്ഥാനവുമുണ്ട്.

പൊതുമേഖലാ വിമാനത്താവളങ്ങളിൽ ചെന്നൈ മാത്രമാണ് മുന്നിലുള്ളത്. 2022 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കണക്കുകളിലാണ് ഇതു വ്യക്തമാകുന്നത്. 14,35,222 പേരാണ് ഈ കാലയളവിൽ കരിപ്പൂർ വിമാനത്താവളം വഴി യാത്രചെയ്തത്. 10,141 ചെറുവിമാന സർവീസിലൂടെയാണ് ഈ നേട്ടം. ചെന്നൈയാകട്ടെ 18,168 സർവീസിലൂടെയാണ് കരിപ്പൂർ വിമാനത്താവളത്തെ മറികടന്നത്.

സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ രണ്ടാംസ്ഥാനം കരിപ്പൂരിനാണ്. 24,09,614 യാത്രക്കാരുമായി കൊച്ചിയാണ് ഒന്നാംസ്ഥാനത്ത്. 14,839 സർവീസുകളാണ് ഈ കാലയളവിൽ കൊച്ചിയിൽ നടന്നത്.

രാജ്യത്തെ മൊത്തം 38 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊച്ചി, ഹൈദരാബാദ് വിമാനത്താവളങ്ങളാണ് കരിപ്പൂരിന് മുന്നിലുള്ളത്. ഇവിടെനിന്നുള്ളതിന്റെ നാലിരട്ടിവരെ സർവീസുകളാണ് ഈ വിമാനത്താവളങ്ങളിൽനിന്നുള്ളത്.

200-ൽ താഴെ യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങൾക്കുമാത്രമേ കരിപ്പൂരിൽ സർവീസ് അനുമതിയുള്ളൂ.
ഗൾഫ് മേഖലയിലേക്കു മാത്രമാണ് ഇവിടെനിന്നുള്ള വിമാനങ്ങൾക്ക് പറക്കാനാവുന്നത്. വളരെ കുറച്ച് വിമാനക്കമ്പനികൾക്കേ കരിപ്പൂരിൽ സർവീസിന് അനുമതി നൽകിയിട്ടുമുള്ളൂ.

കണ്ടിൻജൻസി ചാർജ് ഒഴിവാക്കി

മലപ്പുറം: കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള അഞ്ചുശതമാനം കണ്ടിൻജൻസി ചാർജ് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പിനു നൽകേണ്ട നിരക്കാണിത്. 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ മലപ്പുറം കളക്ടർക്ക് നൽകിയ നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കളക്ടർക്ക് കത്തയച്ചത്.
ഭൂമി ഏറ്റെടുക്കാൻ സർക്കാർ 74 കോടി രൂപ അനുവദിക്കും. നിലവിലെ റൺവേയുടെ പടിഞ്ഞാറുഭാഗത്ത് മലപ്പുറം പള്ളിക്കൽ വില്ലേജിൽ ഉൾപ്പെടുന്ന ഏഴേക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമാണ് ഏറ്റെടുക്കുക. റൺവേ എൻഡ് സേഫ്റ്റി ഏരിയ (ആർ.ഇ.എസ്.എ.) വികസിപ്പിക്കുകയാണ് ലക്ഷ്യം.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ നടത്തുന്നതിന് സംസ്ഥാനതല എംപാനൽഡ് ഏജൻസികളിൽനിന്ന് പ്രൊപ്പോസൽ വാങ്ങാനും കളക്ടർക്കുള്ള കത്തിൽ നിർദേശമുണ്ട്. ഏറ്റെടുക്കുന്ന ഭൂമി സർക്കാർ സൗജന്യമായി വിമാനത്താവള അതോറിറ്റിക്ക് കൈമാറും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും

മലപ്പുറം: കരിപ്പൂർ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉടൻ യോഗം ചേരുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. റൺവേ വികസനത്തിന് കേന്ദ്ര വ്യോമമന്ത്രാലയം അനുമതി നൽകിയതിനു പിന്നാലെ, കഴിഞ്ഞ നാലുമാസം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ സജീവമായ ഇടപെടലാണ് ഉണ്ടായത്. ഭൂമി ഏറ്റെടുത്തു നൽകാനുള്ള നടപടികൾ സംസ്ഥാനസർക്കാർ അടുത്ത ദിവസം ആരംഭിക്കുകയാണ്. ഇതിനായി 74 കോടി രൂപ അതിവേഗത്തിലാണ് അനുവദിച്ചത്.
മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ ഉന്നതതല യോഗങ്ങൾ ചേർന്നു. മലപ്പുറം ജില്ലയിൽ മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ഏറെ യോഗങ്ങൾ ചേർന്നു. ഇതുവഴി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.

സുരക്ഷാ പ്രതലമായ റിസയുടെ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടാൻ ആവശ്യമായ സ്ഥലം എയർപോർട്ട് അതോറിറ്റിയുടെ കൈവശമുണ്ടായിരിക്...
17/01/2022

സുരക്ഷാ പ്രതലമായ റിസയുടെ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടാൻ ആവശ്യമായ സ്ഥലം എയർപോർട്ട് അതോറിറ്റിയുടെ കൈവശമുണ്ടായിരിക്കേയാണു റൺവേയുടെ നീളം കുറച്ച് റിസ നീട്ടാനുള്ള നീക്കം നടക്കുന്നതെന്ന് ആക്ഷേപം. വിമാനാപകടമുണ്ടായ കിഴക്കേ അറ്റത്ത് നെടിയിരുപ്പ് വില്ലേജ് ഭാഗത്താണു വർഷങ്ങളായി ഉപയോഗിക്കാത്ത ഏക്കർകണക്കിനു സ്ഥലമുള്ളത്. ഇതു പ്രയോജനപ്പെടുത്തിയാൽ ആവശ്യമായ സുരക്ഷാ പ്രതലം ഒരുക്കാനാകുമെന്നു വിദഗ്ധർ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

കരിപ്പൂർ ∙ സുരക്ഷാ പ്രതലമായ റിസയുടെ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടാൻ ആവശ്യമായ സ്ഥലം എയർപോർട്ട് അതോറിറ്റി.....

യാത്രക്കാരുടെ ശ്രദ്ധക്ക്
03/11/2021

യാത്രക്കാരുടെ ശ്രദ്ധക്ക്

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കും.ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂര്...
24/08/2021

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കും.
ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂര്‍ ഉള്‍പ്പെട്ടത്.

കരിപ്പൂര്‍ വിമാനത്താവളം 2023ഓടെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂര്‍ ഉള്‍പ്പെട്ടത്.

രണ്ട് വർഷത്തിനുള്ളില്‍ വിമാനത്താവളത്തിന്‍റെ ആസ്തി സ്വകാര്യമേഖലയ്ക്ക് ഏറ്റെടുക്കാം. 2023 കാലത്ത് കൈമാറാനുള്ള പട്ടികയിലാണ് വിമാനത്താവളം ഉള്‍പ്പെട്ടത്. നാലു വർഷം കൊണ്ട് ആറു ലക്ഷം കോടിയുടെ സർക്കാർ സ്വത്തുകൾ സ്വകാര്യവൽക്കരിക്കുന്ന ദേശീയ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനാണ് അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിസ്ഇൻവെസ്റ്റ്‌മെന്റ് നയം അനുസരിച്ചാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസ്തുത നയം അനുസരിച്ച് സർക്കാർ സാന്നിധ്യം വളരെ കുറഞ്ഞ മേഖലകളിലേക്ക് ചുരുക്കാനാണ് തീരുമാനം.

2022ൽ ആരംഭിച്ച് 2025ൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിരേഖ തയ്യാറാക്കിയിരിക്കുന്നത്. ദേശീയപാത, മൊബൈൽ ടവറുകൾ, സ്റ്റേഡിയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയാണ് പ്രധാനമായും സ്വകാര്യവത്കരിക്കുന്നത്. മികച്ച രീതിയിൽ ലാഭമുണ്ടാക്കാത്ത മേഖലകൾ സ്വകാര്യവത്കരിക്കുക എന്നതാണ് സർക്കാർ നയമെന്ന് നിർമല സീതാരാമൻ പറഞ്ഞു. ഇത്തരത്തിൽ സ്വകാര്യവത്കരിച്ചാൽ മേഖലയിലെ കൂടുതൽ നിക്ഷേപങ്ങൾക്കുള്ള ഫണ്ട് കേന്ദ്രസർക്കാരിന് ലഭിക്കും. സ്വകാര്യവത്കരണം വഴി സ്വത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് നഷ്ടമാകില്ലെന്നും സ്വകാര്യ വ്യക്തികൾ നിശ്ചിത കാലയളവിന് ശേഷം ഈ സ്വത്തുക്കൾ സർക്കാരിന് തിരികെ നൽകുമെന്നും അവർ വ്യക്തമാക്കി.

𝐔𝐩𝐝𝐚𝐭𝐞𝐝 𝐓𝐫𝐚𝐯𝐞𝐥 𝐆𝐮𝐢𝐝𝐞𝐥𝐢𝐧𝐞𝐬 𝐟𝐨𝐫 𝐏𝐚𝐬𝐬𝐞𝐧𝐠𝐞𝐫𝐬 𝐓𝐫𝐚𝐯𝐞𝐥𝐢𝐧𝐠 𝐟𝐫𝐨𝐦 𝐈𝐧𝐝𝐢𝐚 𝐭𝐨 𝐔𝐀𝐄!!𝑃𝑎𝑠𝑠𝑒𝑛𝑔𝑒𝑟𝑠 𝑤𝑖𝑡ℎ 𝑣𝑎𝑙𝑖𝑑 𝑈𝐴𝐸 𝑟𝑒𝑠𝑖𝑑𝑒𝑛𝑡 𝑣𝑖𝑠𝑎 𝑤𝑖𝑙𝑙 𝑏𝑒 𝑎𝑐...
14/08/2021

𝐔𝐩𝐝𝐚𝐭𝐞𝐝 𝐓𝐫𝐚𝐯𝐞𝐥 𝐆𝐮𝐢𝐝𝐞𝐥𝐢𝐧𝐞𝐬 𝐟𝐨𝐫 𝐏𝐚𝐬𝐬𝐞𝐧𝐠𝐞𝐫𝐬 𝐓𝐫𝐚𝐯𝐞𝐥𝐢𝐧𝐠 𝐟𝐫𝐨𝐦 𝐈𝐧𝐝𝐢𝐚 𝐭𝐨 𝐔𝐀𝐄!!

𝑃𝑎𝑠𝑠𝑒𝑛𝑔𝑒𝑟𝑠 𝑤𝑖𝑡ℎ 𝑣𝑎𝑙𝑖𝑑 𝑈𝐴𝐸 𝑟𝑒𝑠𝑖𝑑𝑒𝑛𝑡 𝑣𝑖𝑠𝑎 𝑤𝑖𝑙𝑙 𝑏𝑒 𝑎𝑐𝑐𝑒𝑝𝑡𝑒𝑑 𝑡𝑜 𝑡𝑟𝑎𝑣𝑒𝑙 𝑓𝑟𝑜𝑚 𝐼𝑛𝑑𝑖𝑎 𝑡𝑜 𝑈𝐴𝐸 𝑠𝑢𝑏𝑗𝑒𝑐𝑡 𝑡𝑜 ℎ𝑜𝑙𝑑𝑖𝑛𝑔 𝑓𝑜𝑙𝑙𝑜𝑤𝑖𝑛𝑔 𝑑𝑜𝑐𝑢𝑚𝑒𝑛𝑡𝑠.

•For Residence Visa Holders issued from and travelling to Dubai: “Return Permit for Resident outside UAE form” which is issued to the passenger(s) from the General Directorate of Residency and Foreigners Affairs (GDRFA) through: https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx

•For UAE Resident VISA holders travelling to UAE other than Dubai: “Return Permit for Resident outside UAE form” which is issued to the passenger(s) from the below ICA link: https://smartservices.ica.gov.ae/echannels/web/client/guest/index.html #/registerArrivals

•𝑬𝒙𝒑𝒐 2020 𝑽𝒊𝒔𝒂 𝒉𝒐𝒍𝒅𝒆𝒓𝒔 𝒂𝒓𝒆 𝒑𝒆𝒓𝒎𝒊𝒕𝒕𝒆𝒅 𝒕𝒐 𝒕𝒓𝒂𝒗𝒆𝒍 𝒕𝒐 𝑼𝑨𝑬 𝒘𝒊𝒕𝒉𝒐𝒖𝒕 𝑮𝑫𝑹𝑭𝑨/𝑰𝑪𝑨.

𝐓𝐫𝐚𝐯𝐞𝐥 𝐑𝐞𝐪𝐮𝐢𝐫𝐞𝐦𝐞𝐧𝐭 𝐟𝐨𝐫 𝐚𝐥𝐥 𝐏𝐚𝐬𝐬𝐞𝐧𝐠𝐞𝐫𝐬 𝐟𝐨𝐫 𝐭𝐫𝐚𝐯𝐞𝐥 𝐟𝐫𝐨𝐦 𝐈𝐧𝐝𝐢𝐚 𝐭𝐨 𝐔𝐀𝐄:

1. A VALID Negative Covid-19 test certificate with QR code linked to the original report. This has to be issued within the valid time frame, i.e. 48 hours from the time of collecting the sample to the scheduled departure time and has to be taken from an ICMR approved laboratory,

2. A Rapid PCR test report that should be based on molecular diagnostic testing intended for the qualitative detection of nucleic acid for SARS-COV-2 viral RNA; conducted at the Indian departure airport prior to 4 hours of departure.

𝐀𝐝𝐝𝐢𝐭𝐢𝐨𝐧𝐚𝐥 𝐫𝐞𝐪𝐮𝐢𝐫𝐞𝐦𝐞𝐧𝐭𝐬 𝐟𝐨𝐫 𝐩𝐚𝐬𝐬𝐞𝐧𝐠𝐞𝐫𝐬 𝐚𝐫𝐫𝐢𝐯𝐢𝐧𝐠 𝐢𝐧𝐭𝐨 𝐀𝐛𝐮 𝐃𝐡𝐚𝐛𝐢 (𝐀𝐔𝐇) 𝐚𝐧𝐝 𝐑𝐚𝐬 𝐚𝐥-𝐊𝐡𝐚𝐢𝐦𝐚𝐡 𝐀𝐢𝐫𝐩𝐨𝐫𝐭𝐬 (𝐑𝐊𝐓):

1. 10 days home quarantine upon arrival in RKT and 12 days home/institutional quarantine in AUH.
2. PCR test on the 4th and the 8th day after arrival in RKT and PCR test on the 6th and the 11th day after arrival into AUH.
3. Adherence to wearing the tracking watch on arrival.

𝑷𝒂𝒔𝒔𝒆𝒏𝒈𝒆𝒓𝒔 𝒂𝒓𝒆 𝒂𝒅𝒗𝒊𝒔𝒆𝒅 𝒕𝒐 𝒓𝒆𝒑𝒐𝒓𝒕 6 𝒉𝒐𝒖𝒓𝒔 𝒑𝒓𝒊𝒐𝒓 𝒅𝒆𝒑𝒂𝒓𝒕𝒖𝒓𝒆 𝒂𝒔 𝑹𝒂𝒑𝒊𝒅 𝑷𝑪𝑹 𝒕𝒆𝒔𝒕 𝒄𝒐𝒖𝒏𝒕𝒆𝒓𝒔 𝒂𝒕 𝑨𝒊𝒓𝒑𝒐𝒓𝒕𝒔 𝒘𝒐𝒖𝒍𝒅 𝒄𝒍𝒐𝒔𝒆 2 𝒉𝒐𝒖𝒓𝒔 𝒑𝒓𝒊𝒐𝒓 𝒕𝒐 𝒕𝒉𝒆 𝒅𝒆𝒑𝒂𝒓𝒕𝒖𝒓𝒆.

For updated travel information regarding travel between India and UAE, click https://blog.airindiaexpress.in/india-uae-travel-update/


Rapid PCR Test Facility is now ready at Karipur International Airport. Facility has been installed at International Depa...
29/06/2021

Rapid PCR Test Facility is now ready at Karipur International Airport. Facility has been installed at International Departure and done a Trial test too!
It has accreditation from ICMR. Two types of Rapid RT-PCR systems are approved by ICMR; Abbot ID Now & ThermoFisher Acculac. Both will be installed at CCJ International Departure ✈️


കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപ്പിഡ് പിസിആർ കോവിഡ് ടെസ്റ്റ് സജ്ജമായി.

ഹജ്ജ് കമ്മിറ്റി ചെയർമാനും മന്ത്രി വി അബ്ദുറഹിമാനും കൂടിക്കാഴ്ച നടത്തിഹജ്ജ് തീർത്ഥാടകർക്കുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട...
03/06/2021

ഹജ്ജ് കമ്മിറ്റി ചെയർമാനും മന്ത്രി വി അബ്ദുറഹിമാനും കൂടിക്കാഴ്ച നടത്തി

ഹജ്ജ് തീർത്ഥാടകർക്കുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട് കായിക ഹജ്ജ് - വഖഫ് മന്ത്രി വി അബ്ദുറഹിമാനും ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും ചർച്ച നടത്തി. ഹജ്ജ് തീർത്ഥാടനത്തിന് പോകാൻ അപേക്ഷിച്ചവരിൽ കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കാനുള്ളവർക്ക് ജൂൺ 15 ന് മുമ്പ് വാക്സിൻ നൽകാൻ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ഹജ്ജ് കമ്മിറ്റി ഉന്നയിച്ചു. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടിയന്തര പരിഗണന നൽകി പഹിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പഠനാവശ്യങ്ങൾക്കും തൊഴിലിനുമായി വിദേശത്തു പോകുന്നവർക്ക് നൽകിയ ഇളവുകൾ ഹജ്ജ് തീർത്ഥാടകർക്കും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.

സ്ത്രീകൾക്കായി ഹജ്ജ് ഹൗസ് നിർമ്മിക്കുന്നതിനുള്ള പ്രപ്പോസൽ ധനവകുപ്പിന് സമർപ്പിക്കാനും യോഗത്തിൽ ധാരണയായി. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അനുവദിച്ച 8. 20 കോടി രൂപയിൽ 5.56 കോടി രൂപ ഉപയോഗിച്ചാണ് ഹജ്ജ് ഹൗസ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്. അനുവദിച്ച തുകയിൽ 1.64 കോടി രൂപ ഹജ്ജ് കമ്മിറ്റിക്ക് നേരത്തെ കൈമാറിയിരുന്നു. യോഗത്തിൽ ഹജ്ജ് കമ്മിറ്റി അംഗം എം എസ് അനസ്, അഷറഫ് അരയാങ്കോട്, ന്യൂനപക്ഷക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ തുടങ്ങിയവർ പങ്കെടുത്തു.

Address

Karipur
Malappuram
673647

Alerts

Be the first to know and let us send you an email when Karipur International Airport, Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category