M3 Tours & Travels

M3 Tours & Travels We provide all kind of Domestic trips like natural,adventure... M3- we are the tour operators from Cochin,the Queen of Arabian sea.

Our mission is to provide full fledged travel experience in accordance with the travellers' budget. We give you an exclusive opportunity to plan trip in your own way. We invite your tour experience and thereby we can share with numerous facebook friends. Post all your tour experiences with colourful photographs. Co-operate with us and make this endeavour a great success........

Our motto- "You decide, We conduct"

Banglore To ooty.Bangalore to Ooty Distance: 275 KmsRoad trip time: 7 HoursTravel Route: Bangalore – Kanakapura – Chamar...
29/09/2016

Banglore To ooty.
Bangalore to Ooty Distance: 275 Kms
Road trip time: 7 Hours
Travel Route: Bangalore – Kanakapura – Chamarajanagar – Gundlupet – Bandipur – Theppakadu – ( via Masinagudi or Gudalur ) – Ooty

02/02/2016
"DHANUSHKODI"സമയം പുലർച്ചെ 2;30 അലാറം മുഴങ്ങി... ചാടിപ്പിടഞ്ഞു എഴുനേറ്റു...പ്രാഥമിക കർമങ്ങൾ എല്ലാം പെട്ടന്ന് തന്നെ നിർവഹ...
14/11/2015

"DHANUSHKODI"

സമയം പുലർച്ചെ 2;30 അലാറം മുഴങ്ങി... ചാടിപ്പിടഞ്ഞു എഴുനേറ്റു...പ്രാഥമിക കർമങ്ങൾ എല്ലാം പെട്ടന്ന് തന്നെ നിർവഹിച്ചു... സമയം 3;00 മണി...ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി ...ഞങ്ങളുടെ ലക്ഷ്യ സ്ഥാനത്തെ മനസ്സിൽ കണ്ടു കൊണ്ട് ...
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും ...കൃത്ത്യം 3;15 നു ബുള്ളറ്റ് സ്റ്റാർട്ട്‌ ചയ്തു ....
അങ്ങിനെ പാലക്കാടിന്റെ മണ്ണിനെ ലക്‌ഷ്യം വെച്ചു കുതിച്ചു,,,ഏകദേശം 4;40 ഓടെ പാലക്കാടെത്തി...തരക്കേടില്ലാത്ത മഞ്ഞുണ്ടായിരുന്നു...ഒരു സുലൈമാനി കിട്ടിയാൽ കൊള്ളാമെന്നു തോന്നി ...വഴിയരികിൽ കണ്ട ഒരു ചായ മക്കാനിയിൽ കയറി നല്ല കടുപ്പത്തിലുള്ള കട്ടനടിച്ച്ചു,,,
കുറച്ചു ദൂരം പിന്നിട്ടപ്പോൾ പള്ളിയിൽ നിന്നും ബാങ്കൊലി കേട്ടു...ഇനി നമസ്ക്കാരം
കഴിഞ്ഞിട്ടാവാം
ബാക്കി...
ഞങ്ങൾ പള്ളിയിൽ കയറി നമസ്ക്കാരം നിർവ്വഹിച്ചു...
ശേഷം യാത്ര തുടർന്നു ....
കുറച്ചു ദൂരം പിന്നിട്ടു ...അപ്പോഴേക്കും കിഴയ്ക്ക് വെള്ള കീറിത്തുടങ്ങിയിരുന്നു...
പാലക്കാടിന്റെ മനോഹാരിത ശെരിക്കും ആസ്വധിച്ചു ...കണ്ണെത്താ ദൂരത്തു .നീണ്ടു നിവര്ന്നു കിടക്കുന്ന നെൽപ്പാടങ്ങളും,ആ നെല്പ്പാടത്തെ
കൊക്കിൻ കൂട്ടങ്ങളും,വൈക്കോൽ കൂനകളും,വിശാലമായ തെങ്ങിൻ തോപ്പുകളും,
എല്ലാം തന്നെ കണ്ണിനെയും മനസ്സിനെയും ഒരു പോലെ
കുളിരണിയിപ്പിക്കുന്ന കാഴ്ച്ഛകളാ യിരുന്നു ,,
യാത്ര തുടർന്ന്.അടുത്ത ലക്‌ഷ്യം പൊള്ളാച്ചിയായിരുന്നു...സമയം 7;15 ആയപ്പോഴേക്കും കേരള അതിര്ത്തി വിട്ട് തമിൾ നാട്ടിലേക്ക് കടന്നിരുന്നു ... എന്ത് സുന്തരമായ നാട് ......കൃഷിയും കച്ചവടവും..ഒക്കെയാണ് ആ നാട്ടിലെ പ്രഥാന തൊഴിൽ മാർഗങ്ങൾ...പിന്നെ പ്രത്തെകമായി പറയാനുള്ളത്,,,ഏക്കറുകളോളം കാണുന്ന കാറ്റാടിപ്പാടങ്ങളാ
ണ്...
[വിന്റ് മിൽ]
സാധാരണക്കാരുടെ സ്ഥലങ്ങളിൽ
ആണ് അവ നിര്മിച്ചിരിക്കുന്നത്... ഗവണ്‍മെന്റ്റ്
പ്രത്തേക സബ്സീടിയൊക്കെ നല്കിക്കൊണ്ടുള്ള പരിപാടിയാണ്,,,എന്തായാലും നമുക്ക് നല്ലൊരു കാഴ്ച്ച കൂടിയാണത്. കടല, പരിപ്പ്' പയര് വര്ഗ്ഗങ്ങൾ
എന്നിവയന്നു അവിടത്തെ പ്രഥാന കൃഷികൾ ...
ഞങ്ങൾ മുന്നോട്ട് പോയി...സമയം 8;30...ഒരു സുലൈമാനിയിലാണ് ഇത്രയും ദൂരം ഞങ്ങൾ ഓടിയത് എന്ന കാര്യം ഞങ്ങൾ മറന്നു പോയിരുന്നു,,,നല്ല വിശപ്പ്‌ തോന്നി നല്ല നാടൻ ഭക്ഷണം കഴിക്കാൻ വല്ലാത്ത മോഹം...അതും തമിഴ്നാടൻ രുചിയിൽ...കുറെ പോയപ്പോൾ മലയാളത്തിലും തമിഴിലും ഒക്കെ പേരെഴുതിയ തരെക്കെടില്ല എന്ന് തോനുന്ന ഒരു ഹോട്ടൽ കണ്ടു...ഉടനെ ബൈക്ക് സൈഡ് ആക്കി...
കുറെ വിഭവങ്ങൾ ഉണ്ടന്ന് മനസ്സിലായി...അവസാനം ഇഡ്ഡലി കയിക്കാമെന്നു
വിചാരിച്ചു,,പിന്നെ പൂരിയും..
അത്ത്യാവിശ്യം നന്നായി കഴിച്ചു സ്വാതിഷ്ട്ടമായ ഭക്ഷണം...യാത്ര തുടര്ർന്നു...കുറച്ചു പതുക്കെ സ്ഥലങ്ങള ഒക്കെ കണ്ടുകൊണ്ടുള്ള യാത്രയായതിനാൽ പളനി എത്തിയപ്പോൾ 12;00 മണി കഴിഞ്ഞിരുന്നു... പിന്നെ അതികമൊന്നും എവിടെയും
നിർത്തിയില്ല.. ഒരുപാട്
യാത്ര ചെയ്യാനുളളതല്ലേ അങ്ങനെ ഒട്ടൻചത്തിരം എന്ന സ്ഥലത്തെത്തി....ഇടയ്ക്കു മാത്രം വല്ല മരച്ചുവട്ടിലും വിശ്രമിക്കും...വീണ്ടും യാത്ര തുടരും...
അങ്ങനെ പളനിയിൽ നിന്നും മതുര ...ഇവിടെ പ്രത്തെകമായി ഒരു കാര്യം പറയട്ടെ...മറ്റൊന്നുമല്ല അവിടെയുള്ള റോഡുകളെ കുറിച്ചു തന്നെ...അതൊരു സംഭവം തന്നെയാ..നമ്മുടെ കേരളത്തിൽ അത്തരം റോഡുകളെ നമുക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല....ആ വിഷയത്തിൽ തമിൾ നാട് സര്ക്കാരിനെ എത്ര അഭിനന്തിച്ചാലും മതിവരികയില്ല...സത്ത്യം...
അത്രക്കും സുന്തരമാണ് ആ റോഡുകൾ....പിന്നെ മറ്റൊന്ന്...പൊള്ളാച്ചിയിൽ നിന്നും അത് വരെ ഒറ്റ സ്ഥലത്ത് പോലും ട്രാഫിക് ജാമോ ബ്ലോക്കോ ഉണ്ടായിട്ടില്ല എന്നതാണ് എന്നെ ഏറെ അത്ഭുത പ്പെടുത്തിയ കാര്യം....ഞാൻ ബ്യ്ക്കിൽ അത്രയും സ്പീഡിൽ കേരളത്തിൽ ഒറ്റ സ്ഥലത്തും പോയിട്ടില്ല എന്നത് മറ്റൊരു സത്യം...
ഞങ്ങൾ ഒരുപാട് ദൂരം മുന്നോട്ട് സന്ജരിച്ച്ചു...
ദിണ്ടുക്കൾ എന്ന സ്ഥലം എത്തി...യാത്ര തുടർന്ന്...
മധുരയിലേക്ക് ഏതാനും കിലോമീറ്ററുകൾ മാത്രം...വീണ്ടും മുന്നോട്ട്...അതിന്നിടക്ക്‌ ഭക്ഷണം കഴിച്ചു....നല്ല ചൂടുള്ള പൊന്നി അരികൊണ്ടുള്ള ചോറും സൂപ്പര് സാമ്പാറും...
മധുര പിന്നിട്ടു..
സിലയ്മൻ,
തിരുപ്പുവനം,
ഇദൈക്കട്ടൂർ,
മനമധുരൈ,
പരമകുടി,
രാമനാഥപുരം,
അങ്ങനെ വീണ്ടും ഒരു ചായയൊക്കെ കുടിച്ചു .....ഒരു ചെറു വിശ്രമം ഒക്കെ ആയി,,,മീറ്റരിൽ നോക്കിയപ്പോൾ ഏകദേശം 400 കിലോമീടരോളം ഓടി ഞങ്ങൾ...ലക്ഷ്യ സ്ഥാനത്തേക്ക് ഇനിയും പോകണമല്ലോ ..
വീണ്ടുംമുന്നോട്ട്..
അങ്ങനെ ഞങ്ങൾ ഏകദേശം 5;30 ഓടെ മണ്ഡപം എന്ന സ്ഥലത്ത് എത്തി...
അടുത്തത്‌ നമ്മുടെ പ്രശസ്ത്തമായ പാമ്പൻ പാലമാണ്.നമ്മെ സംബന്ധിച്ചേടത്തോളം .അതൊരു മഹാ അത്ഭുതം തന്നെയാണ്....കൃത്ത്യം രണ്ടര കിലോമീറ്റർ ആണ് ഈ പാലം...അതും കടലിനു മുകളിൽ കൂടി... അതൊരു കാണേണ്ട കാഴ്ച്ച തന്നെയാ...ഒരിക്കലും മറക്കാനാവാത്ത ഒരു സുന്ദര കാഴ്ച്ച...
മറ്റൊരത്ഭുതം എന്നുള്ളത്...ഈ പാലത്തിനു തൊട്ടടുത്തു കൂടിത്തന്നെ റെയിൽ പാളവും പോകുന്നുണ്ട്,,,
തീര്ന്നില്ല ഇനിയും ഉണ്ട്...ആ റെയിൽപ്പാലത്തിന്നടിയിൽ കൂടി കപ്പലുകൾ പോകുമ്പോൾ ആ പാലം രണ്ടായി മുറിഞ്ഞു മുകളിലോട്ടു പോകും ..കപ്പൽ പോയ ശേഷം വീണ്ടും താഴുകയും ചെയ്യും...
ഈ പാലം ഉപ്പു ജലം തട്ടി പെട്ടന്ന് തുരുംബ് പിടിച്ചു പോകാൻ സാധ്യതയുണ്ട് അതിനാൽ നാട്ടുകാരായ ഒരു സങ്കം ആളുകൾ സങ്കടിച്ച് പാലം ഇടയ്ക്കിടയ്ക്ക് അറ്റകുറ്റ പണികൾ നടത്തും..
അതും ഒരു സെവനമായിട്ട്..
കാരണം ആ പാലം അവിടെ നില നില്ക്കുക എന്നുള്ളത് അവരുടെ കൂടി ആവിശ്യമാണ്..
ഈ മണ്ടപo
എന്ന സ്ഥലത്തെയും രാമെശ്വരത്തെയും തമ്മിൽ ബന്ദിപ്പിക്കുന്നതു കടലിനു മുകളിലൂടെയുള്ള ഈ പാലമാണ്...
ഞങ്ങൾ ആ പാലത്തിൽ തന്നെ ഒരുപാട് നേരം ചിലവഴിച്ചു ഏകദേശം 5;30 മുതൽ 7;30 വരെ...
കുറെ അതികം ടൂറിസ്റ്റുകളും ഉണ്ടായിരുന്നു അവിടെ.
അപ്പോഴേക്കും ഇരുട്ടിത്തുടങ്ങിയിരുന്നു..ഞങ്ങൾ റൂമൊന്നും മുന്കൂട്ടി ബുക്ക്‌ ചയ്തിരുന്നില്ല..അങ്ങനെ പാoബനിൽ നിന്നും ഞങ്ങൾ രാമെശ്വരത്തെക്ക് പോയി...
നമ്മുടെ മുൻ രാഷ്ട്രപതി അബ്ദുൽ കലാം സാറിന്റെ സൊന്തം നാട്ടിലേക്ക് ...
അവിടെ പ്രശസ്ത്തമായ ഒരു ക്ഷേത്രം ഉണ്ടല്ലോ...
രാമേശ്വരംക്ഷേത്രം
നല്ല തിരക്കായിരുന്നു...
അവിടെ 3 ദിവസമായി എന്തോ പരിപാടികൾ നടക്കുന്നുന്ടന്നു അറിയാൻ കഴിഞ്ഞു..
റൂം അന്നെഷിച്ചു ഒരുപാട് നടന്നു..ഒരു രക്ഷയുമില്ല ...എല്ലാം ഫുൾ..
ഇനി എന്ത് ചെയ്യും...കാർ ആയിരുന്നേൽ അതിൽ കിടക്കാമായിരുന്നു..ഇതിപ്പോ ബ്യ്ക് ആയിപ്പോയില്ലേ..വീണ്ടും പാമ്പനിലേക്ക് തന്നെ തിരിച്ചു....
ആ തിരിച്ചു പോരലിൽ നമ്മുടെ അബ്ദുൽ കലാം സാറിനെ അടക്കം ചെയ്ത സ്ഥലവും കണ്ടു.. .അങ്ങനെ പാമ്ബനിൽ ഞങ്ങളുടെ ഒരു സുഹ്രത്ത് മുഖാന്തിരം ഒരു റൂം ഒപ്പിച്ചു..ഹോ സമാധാനായി..അൽപ്പമൊക്കെ ക്ഷീണിതർ ആയിരുന്നെങ്കിൽ കൂടി ഒന്ന് കുളിച്ചു ഫ്രഷ്‌ ആയി നമസ്ക്കാരവും ഫുഡ്‌ അടിയും ഒക്കെ കഴിഞ്ഞപ്പോ അതൊക്കെ അങ്ങ് മാറിക്കിട്ടി...പാമ്പൻ പാലത്തിന്റെ തൊട്ടടുത്തായാണ് ഞങ്ങൾക്ക് റൂം ശെരിയായത്..അങ്ങനെ വീണ്ടും പാലത്തിൽ പോയി കുറച്ചു നേരം
കഴിച്ച്ചുകൂട്ടി..
ശേഷം റൂമിൽ
വന്നു നന്നായി ഉറങ്ങി.
കൃത്ത്യം 4;30 നു എണീറ്റു..കുളിയും മറ്റും കഴിഞ്ഞു നമസ്ക്കാരവും..
നേരത്തെ തന്നെ ഇറങ്ങി ,,,ഒരിക്കൽ കൂടി പാലത്തിൽ പോയി ..
തിരിച്ചു..
ഞങ്ങളുടെ ലക്ഷ്യ സ്ഥാനം ഇനി പറയാം..
''ധനുഷ്ക്കോടി''
രാമേശ്വരത്തു നിന്നും ധനിഷ്ക്കൊടിയിലേക്ക് ഏകദേശം 26 കിലൊമീറ്റർ കാണും..
സുന്തരമായ നീളാൻ റോഡ്‌ ...നോക്കിയാൽ അറ്റം കാണുകയില്ല
ഇരു വശവും കടൽ നടുവിലൂടെ റോഡ്‌ മറക്കാനാവാത്ത അനുഭവം...
അതിൽക്കൂടി പോകുമ്പോൾ ഗൂഗിൾ മാപ്പ് ഒന്ന് എടുത്തു നോക്കണം..
അപ്പോൾ അറിയാം അതിന്റെ ഒരു "ഇത്"
ഞങ്ങൾ മുന്നോട്ടു പോയി കടലിന്റെ ഇരമ്പൽ കേൾക്കുന്നു...
ദീപ് പോലെയുള്ള സ്ഥലമാണ് ധനുഷ്ക്കോടി
1964 കടൽ കരയിലേക്ക് ഇരച്ചു കയറി നക്കിത്തുടച്ച്ചു പോയ സ്ഥലമാണ്...
അന്ന് സുനാമി എന്നാ പേര് കണ്ടുപിടിക്കാത്തത് കാരണം സുനാമി എന്ന് പറയാൻ പറ്റില്ലല്ലോ..
ദൈവത്തിന്റെ അപാരമായ പരീക്ഷണത്തിന് വിധേയമായ ഒരിടം...
ആ കടലാക്രമത്തിൽ ഒരുപാടാളുകൾ മരണത്തിനു കീഴടങ്ങി എന്ന് അവിടെയുള്ള ഒരു കാരണവർ കണ്ണീരിൽ കുതിര്ന്ന വാക്കുകളാൽ ഞങ്ങൾക്ക് വിശധീകരിച്ച്ചു തന്നു..
അദ്ദേഹം മാത്രമാണ് അവരുടെ കുടുംബത്തിൽ അന്ന് ബാക്കിയായത്...
അന്ന് തകർന്നടിഞ്ഞ വലിയ്യ ഒരു ചർച്ചും...ഒരു പോസ്റ്റ്‌ ഓഫീസും മറ്റു കെട്ടിടങ്ങളും ഞങ്ങൾ അവിടെ കണ്ടു...
ഇപ്പോൾ വെറും 150 കുടുംബങ്ങളാണ് ധനൂഷ്ക്കൊടിയിൽ ഉള്ളത്
ആ കെട്ടിടങ്ങളുടെ
പ്രത്തെകത
അറിയുമോ...അത് നിർമ്മിച്ചിരിക്കുന്നത്
നാം നിര്മ്മിക്കാരുള്ള പോലെ സിമന്റും മണലും ഒന്നും ഉപയോകിച്ഛല്ല മറിച്ചു കടലിൽ നിന്നുള്ള വസ്ത്തുക്കൾ ഉപയോകിച്ച്ചു കൊണ്ടാണ്...വല്ലാത്ത അത്ഭുതം തോണിയ നിമിഷം...അത്രക്കും ഉറപ്പുണ്ടായിരുന്നു ആ വസ്ത്തുക്കൾക്ക് വേറെ കല്ലുകള എടുത്തു കുത്തിയാൽ പോലും പൊടിഞ്ഞു പോകില്ല..
അങ്ങനെ അവിടെയെല്ലാം ഞങ്ങൾ കുറെ നേരം ചുറ്റിക്കണ്ടു..പിന്നെ ധനൂഷ്ക്കൊടിയിലെ മാത്രം പ്രത്തെകതയായ കടലിലൂടെയുള്ള ഒരു യാത്രയുണ്ട് ...ഒരു പത്തു പതിനാറു യാത്രക്കാരെയും കൊണ്ട് കടലിലൂടെ കുറച്ചു കിലോമീട്ടരുകളോളം പോകുന്ന ഒരു അടിപൊളി യാത്ര ...ഒരു വല്ലാത്ത അനുഭൂതി നല്കുന്ന ഒരു യാത്ര തന്നെയാണത്...
അങ്ങനെ ആ കടൽ യാത്രയൊക്കെ കഴിഞ്ഞു ഞങ്ങൾ തിരികെ വന്നു തനുഷ്ക്കൊടി ഒന്നൂടെ കറങ്ങി..അവസാനം ഞങ്ങൾ മനമില്ലാ മനസ്സോടെ ധനൂഷ്ക്കൊടിയോടു
യാത്ര പറഞ്ഞു...
വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ...✋✋

Coutesy: Nisar Devala Nisar

"കുടക്"യാത്രകള്‍ എപ്പോഴും കാഴ്ചകള്‍ കാണുന്നതിലുപരി ബന്ധങ്ങള്‍ വളര്‍ത്താനും സൗഹ്യദചങ്ങലയില്‍ പുതിയ കണ്ണികള്‍ വിളക്കി ചേര്...
13/11/2015

"കുടക്"

യാത്രകള്‍ എപ്പോഴും കാഴ്ചകള്‍ കാണുന്നതിലുപരി ബന്ധങ്ങള്‍ വളര്‍ത്താനും സൗഹ്യദചങ്ങലയില്‍
പുതിയ കണ്ണികള്‍ വിളക്കി ചേര്‍ക്കാനും കൂടിയുള്ളതാണെന്ന് തിരിച്ചറിഞ്ഞ ഒരു യാത്രയെ കുറിച്ച് ഒരു ചെറിയ വിവരണം ...
നേരിട്ട്‌ കണ്ടിട്ടില്ലാത്ത 16 സുഹൃത്തുക്കള്‍ (യാത്രികര്‍)ഫേസ്‌ബുക്ക്‌ കൂട്ടായ്മ സംഘടിപ്പിച്ച കൂര്‍ഗ് യാത്രയില്‍ ഒന്നിച്ചു. ഇത് വരെ പരസ്പരം കാണാത്തതും ,വിവിധ പ്രായത്തിലും വിത്യസ്ത മേഖലയില്‍ നിന്നുള്ളവരായിട്ടും ചെറിയൊരു അസ്വാരസ്യം പോലുമില്ലാതെ ഒരേ മനസ്സോടെ യാത്രയില്‍ അലിഞ്ഞുചേരാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.
മുന്‍കൂട്ടി പ്ലാന്‍ ചെയ്തതനുസരിച്ച് 8 മണിക്ക് തന്നെ എല്ലാവരും കോഴിക്കോട് ബീച്ചില്‍ എത്തിച്ചേര്‍ന്നു ഹ്രസ്വമായ പരിചയപ്പെടലിനു ശേഷം ടീം ലീഡര്‍ ഷിയാസ് ഇക്ക യാത്രയില്‍ പാലിക്കേണ്ട കാര്യങ്ങളെകുറിച്ചും യാത്രാവഴിയെ കുറിച്ചും സംസാരിച്ചതിനു ശേഷം യാത്ര ആരംഭിച്ചു.
4 ബുള്ളെറ്റുകള്‍ ഉള്‍പ്പെടെ 9 ബൈക്കുകളിലായി 15 പേര്‍. താമരശ്ശേരി ചുരത്തില്‍ വെച്ചാണ് അരീക്കോട് നിന്നുള്ള സൈദ്‌ ഇക്ക കൂടെ ചേര്‍ന്നത്‌. താമരശ്ശേരി ചുരത്തില്‍ കോടമഞ്ഞ് നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി, വയനാടന്‍ തേയിലത്തോട്ടങ്ങളും പച്ചപ്പട്ടണിഞ്ഞ മലനിരകളും പിന്നിട്ടു മാനന്തവാടിയും കഴിഞ്ഞ് കാട്ടിക്കുളത്ത് എത്തി ഉച്ചഭക്ഷണ ശേഷം യാത്ര തുടര്‍ന്നു.
നാഗര്‍ഹോള വനത്തിലൂടെയായിരുന്നു യാത്ര പ്ലാന്‍ ചെയ്തിരുന്നതെങ്കിലും അതുവഴി ബൈക്ക് കടത്തിവിടില്ലെന്നറിഞ്ഞ് തോല്‍പ്പെട്ടിയിലൂടെ പോവാന്‍ തീരുമാനിച്ചു. ഇടയ്ക്കിടയ്ക്ക് നിര്‍ത്തി വിശേഷങ്ങള്‍ പങ്കുവെച്ചും വയല്‍പ്രദേശങ്ങളും കുന്നുകളും ചുരവും പിന്നിട്ടു മടിക്കേരിയിലെത്തി. മടിക്കേരി പട്ടണം ‘ദസറ’ ആഘോഷത്തിന്റെ തിരക്കിലായിരുന്നു ബൈക്ക് പോലും മുന്നോട്ടു പോവാന്‍ കഴിയാത്തത്ര ട്രാഫിക് തല്ക്കാലം വണ്ടികള്‍ ഒതുക്കി താമസസ്ഥലം അന്വേഷിക്കാന്‍ ആരംഭിച്ചു. ദസറ സമയം ആയിരുന്നതിനാല്‍ റൂമുകള്‍ കിട്ടാനില്ല അബ്ദുവിന്‍റെയും ഷിയാസ്ക്കാന്‍റെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പ്രതീക്ഷിച്ച പോലെ തന്നെ ഒരു വീട് ലഭിച്ചു. ഇതിനിടക്ക്തന്നെ എല്ലാവരും പരസ്പരം വളരെ അടുത്തിരുന്നു. തലശ്ശേരിക്കാരന്‍ ഇക്കയുടെ കടയില്‍ നിന്ന് ഭക്ഷണം കഴിച്ചു വീട് ലക്ഷ്യമാക്കി നീങ്ങി. ഇത് പോലത്തെ യാത്രകളില്‍ ആരും ആഗ്രഹിക്കുന്ന താമസസ്ഥലം കൃഷി സ്ഥലത്തിന് നടുവിലായി പുതുതായി പണികഴിപ്പിച്ച ഒരു കൊച്ചു വീട്. എല്ലാവരും വേഗം ഫ്രഷായി ക്യാമ്പ്‌ ഫയറിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി തീകായുന്നതിനിടക്ക് പരസ്പരം വിശദമായി പരിചയപ്പെട്ടു സൈദ്‌ ഇക്കാന്‍റെ ചിപ്സും ഗാലിബിക്കാന്‍റെ തമാശകളുമായി പുലര്‍ച്ചെ 3 മണി വരെ തീക്ക് ചുറ്റുമിരുന്നു. പിന്നീട് കൊടും തണുപ്പില്‍ പുതച്ചു മൂടി സുഖനിദ്ര.
രാവിലെ നേരത്തെ എണീക്കണമെന്നു ചട്ടം കെട്ടിയിരുന്നെങ്കിലും 10 മണി കഴിഞ്ഞു എല്ലാവരും എണീറ്റ്‌ ഫ്രഷ്‌ ആയപ്പോഴേക്കും. വീട്ടുടമസ്ഥനോട് യാത്ര പറഞ്ഞു വീണ്ടും രാത്രി ഭക്ഷണം കഴിച്ച ഹോട്ടെലിലേക്ക് ഭക്ഷണ ശേഷം ‘ചെലവറ’ വെള്ളച്ചാട്ടം ലക്ഷ്യമാക്കി യാത്ര തിരിച്ചു. വെള്ളച്ചാട്ടത്തിന്റെ അടുത്ത്നിന്നും അല്പദൂരം കൂടി മുകളിലേക്ക് കയറിയാല്‍ ‘ചോമകുണ്ട്’ എന്നാ മനോഹരമായ ഒരു മൊട്ടകുന്നുണ്ട്. താഴ്വാരത്ത് വാഹനങ്ങള്‍ നിര്‍ത്തി കുന്നു കയറാന് ആരംഭിച്ചു കുത്തനെയുള്ള കയറ്റമായിരുന്നു നല്ല വെയിലുമുണ്ടായിരുന്നു എങ്കിലും തണുത്ത കാറ്റ് ശക്തിയായി വീശിയിരുന്നതിനാല്‍ ക്ഷീണം അറിഞ്ഞതേയില്ല. പച്ച പുതച്ച ആ പ്രദേശം വളരെ സുന്ദരിയായയിരുന്നു ദൂരെ ഇരിട്ടി മലനിരകളും പേരറിയാത്ത ഒന്ന് രണ്ടു ജലസ്രോതസുകളും കാണാമായിരുന്നു. കുന്നിന്‍മുകളില്‍ ഒരുപാട് സമയം ചിലവഴിച്ചു തിരിച്ചിറങ്ങാന്‍ തുടങ്ങിയപ്പോ അതീവ ഹൃദ്യമായ ഒരു സംഗീതം ഞങ്ങളെവരേയും കോരിത്തരിപ്പിച്ചു ഒരു പഴയ മലയാളം പാട്ടിന്റെ ടൂണ്‍ പോലെ തോന്നിയ ആ സ്വരത്തിന്റെ ഉറവിടം തേടിയ ഞങ്ങള്‍ കണ്ടത് അപ്പുറത്തെ മലയില്‍ കാലികളെ മേയ്ച്ചു കൊണ്ടിരുന്ന ആളെയാണ് അയാള്‍ ഓടക്കുഴല്‍ വായിക്കുന്നതായിരുന്നു ആ സ്വരം. അവിടെ നിന്നും ഇറങ്ങി താഴ്വാരത്തുള്ള അരുവിയിലെ തണുത്ത വെള്ളത്തില്‍ എല്ലാവരും കുളിക്കാനിറങ്ങി കുറേ സമയം തുടര്‍ന്നു ആ നീരാട്ട് ഒടുവില്‍ ഷിയാസിക്കന്റെ സ്നേഹപൂര്‍വ്വമുള്ള ശാസനക്കു വഴങ്ങി കുളി മതിയാക്കി അവിടെ നിന്നും പോയത് ‘ചെലവറ’ വെള്ളച്ചട്ടതിലെക്കാണ് അധികം വെള്ളമില്ലാത്ത സമയം ആയിരുന്നുവെങ്കിലും സുന്ദരമായ വെള്ളച്ചാട്ടം ആ ഭംഗിയില്‍ ലയിച്ചു അല്‍പനേരം ചിലവഴിച്ചു മടക്ക യാത്ര ആരംഭിച്ചു വിരാജ്പെട്ട് നിന്ന് ഭക്ഷണം കഴിച്ചു കുറഞ്ഞസമയത്തെ വിശ്രമശേഷം യാത്ര തുടര്‍ന്നു തോല്‍പെട്ടി എത്തിയപ്പോഴേക്കും നേരം ഇരുട്ടിതുടങ്ങിയിരുന്നു മൃഗങ്ങളെ കാണാം എന്ന പ്രതീക്ഷയില്‍ തിരുനെല്ലി വനത്തിലൂടെ അല്പദൂരം പ്രതീക്ഷ തെറ്റിയില്ല മുന്‍പില്‍ മൂന്ന് ഭീമന്മാരായ കാട്ടുപോത്തുകള്‍, കുറച്ചപ്പുറത്തായി ഒരു മാന്‍കൂട്ടം, അധികം അകലെയല്ലാതെ ഒരു കൊമ്പന്‍. അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ കടന്നു പോയവര്‍ പറഞ്ഞു കുറച്ചകലെ 5 ആന ഇറങ്ങിയിട്ടുണ്ട് ശ്രദ്ധിച്ചു പോവണമെന്ന് അവയെയും കാണാമെന്നു പ്രതീക്ഷിച്ചു മുന്‍പോട്ട് റോഡരികില്‍ ഒരു കുട്ടി ഉള്‍പ്പെടെ 5 ഗജവീരന്മാര്‍. അവിടെ നിന്നും കാട്ടിക്കുളത്ത് എത്തി കട്ടന്‍ചായയും മൃഗങ്ങള കണ്ട വിശേഷങ്ങളും പങ്കുവെച്ചു ചെറിയൊരു റെസ്റ്റിനുശേഷം ഇനി ചുരത്തില്‍ വെച്ച് ഒന്ന് കൂടെ നിര്‍ത്താം എന്ന് പറഞ്ഞു യാത്ര തുടര്‍ന്ന് മാനന്തവാടിയും കല്‍പ്പറ്റയും പിന്നിട്ട് ലക്കിടി എത്തുമ്പോഴേക്കും തൊട്ടുമുന്‍പിലുള്ള വാഹനം പോലും കാണാന്‍ കഴിയാത്തത്ര കോടമഞ്ഞും കൊടും തണുപ്പും അവിടെ എല്ലാവരും നിര്‍ത്തിയെങ്കിലും തണുപ്പില്‍ അധികനേരം അങ്ങനെ നില്ക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ് ചുരമിറങ്ങി. അടിവാരതെത്തി എല്ലാവരും ഒന്നുകൂടെ ഒത്തുചേര്‍ന്നു യാത്രാനുഭവങ്ങള്‍ പങ്കുവെക്കുകയും മുക്കം വഴി തിരിഞ്ഞു പോകുന്നവര്‍ക്ക് യാത്രയപ്പും നല്‍കി. എത്രയും പെട്ടെന്ന് തന്നെ അടുത്ത യാത്ര സംഘടിപ്പിക്കാം, എത്ര തിരക്കാണെങ്കിലും പങ്കെടുക്കാന്‍ ശ്രമിക്കാമെന്നും പറഞ്ഞ് മനസ്സില്‍ ഒരുപാട് നിറമുള്ള ഓര്‍മകളുമായി യാത്ര പറഞ്ഞു പിരിഞ്ഞു.
ഒന്നിച്ചുള്ള യാത്രകള്‍ തുടരാന്‍ സര്‍വ്വശക്തൻ അനുഗ്രഹിക്കട്ടെ എന്നുള്ള പ്രാർത്ഥന ഉണ്ടെന്നു തോന്നി എല്ലാരുടെയും മനസ്സിൽ..
(കടപ്പാട് :Mmjasi JAs EEr)

"മരോട്ടിച്ചാല്‍ ട്രെക്കിംഗ്"കുറച്ചു വർഷങ്ങൾക്കു മുൻപ് തൃശ്ശൂർ ജില്ലയിലെ വളരെ കുറച്ചു പേരുടെ ഇടയിൽ മാത്രം അറിയപ്പെട്ടിരുന...
12/11/2015

"മരോട്ടിച്ചാല്‍ ട്രെക്കിംഗ്"

കുറച്ചു വർഷങ്ങൾക്കു മുൻപ് തൃശ്ശൂർ ജില്ലയിലെ വളരെ കുറച്ചു പേരുടെ ഇടയിൽ മാത്രം അറിയപ്പെട്ടിരുന്ന ഒരു സുന്ദരമായ സ്ഥലം ആയിരുന്നു മരോട്ടിച്ചാൽ. ഞാനും മൂന്നു സുഹൃത്തുക്കളും ചേർന്ന് അവിടെ എത്തിച്ചേരുകയും ആ യാത്രയെക്കുറിച്ച് എഴുതിയ ബ്ലോഗ്‌ മാതൃഭുമി യാത്രാ മാഗസിനിലും മറ്റു പ്രസിദ്ധീകരണങ്ങളിലും വരികയും ഉണ്ടായി. അങ്ങിനെ ഈ സ്ഥലം ഇന്ന് മലയാളികളുടെ ഇഷ്ടപ്പെട്ട ട്രെക്കിംഗ് സ്ഥലങ്ങളിൽ ഒന്നായി മാറി. മരോട്ടിചാലിനെ കുറിച്ച് നാല് വർഷം മുൻപ് എഴുതിയ ആ യാത്രാ വിവരണം ഇതാ. അതിനു ശേഷം പല സംഘങ്ങളെയും കൊണ്ട് പത്തിലധികം തവണ അവിടെ പോയപ്പോൾ എടുത്ത ചിത്രങ്ങളും ആണ് ഇതോടൊപ്പം ...
=========================================================
പുറം ലോകത്ത് അധികം ആരാലും അറിയപ്പെടാതെ, അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നമട്ടില്‍ ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്ന സ്വര്‍ഗ്ഗ സുന്ദരമായ ഒരു പാട് സ്ഥലങ്ങള്‍ കേരളത്തിലുണ്ട് . അത് പോലെ ഒരു സ്ഥലമാണ് തൃശ്ശൂര്‍ ജില്ലയിലെ മരോട്ടിച്ചാല്‍ ഗ്രാമവും അതിനടുത്തുള്ള കാട്ടിലെ ചെറുതും വലുതും ആയ വെള്ളച്ചാട്ടങ്ങളും. നമ്മുടെ സര്‍ക്കാര്‍ ഈ സ്ഥലത്തെ അല്പമെങ്കിലും പരിഗണിച്ചിരുന്നെങ്കില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ കേരളീയര്‍ക്ക് അഭിമാനത്തോടെ പറയാന്‍ , അനുഭവിക്കാന്‍ ഒരു സുന്ദരസ്ഥലം കൂടി നമുക്ക് കിട്ടുമായിരുന്നു.
ഇത്തരം കുറച്ചു സ്ഥലങ്ങളെയെങ്കിലും കുറച്ചു പേരിലെക്കെങ്കിലും എത്തിക്കാന്‍ കഴിയണം, കഴിയും എന്ന ആഗ്രഹത്തോടെയാണ് ഞങള്‍ കുറച്ചു സുഹൃത്തുക്കള്‍ മരോട്ടിചാലിലേക്ക് ഒരു യാത്ര തുടങ്ങിയത്. പതിമൂന്നു വര്‍ഷം മുന്‍പ് ആ കാട്ടിലൂടെ ഞാന്‍ നടത്തിയ യാത്രയുടെ പരിചയം മാത്രം വെച്ചാണ്, ഞങള്‍ ആ കാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത് . മറ്റു പലരുടെയും കാട്ടിലേക്കുള്ള ആദ്യ യാത്രയും കൂടിയായിരുന്നു അത് .
എറണാകുളത്തു നിന്നാണ് ഞങള്‍ യാത്ര തുടങ്ങിയത് . എറണാകുളം - പാലക്കാട്‌ നാഷണല്‍ ഹൈവയില്‍ ആമ്പല്ലൂര്‍ - കല്ലൂർ വഴി ഏകദേശം പന്ത്രണ്ടു കിലോമീറ്റർ സഞ്ചരിച്ചാല്‍ മരോട്ടിച്ചാലില്‍ എത്തിച്ചേരാം. പാലക്കാടു നിന്നും വരുന്നവര്‍ക്ക് മണ്ണുത്തി - നടത്തറ- കുട്ടനെല്ലൂര്‍ വഴിയും, തൃശ്ശൂരില്‍ നിന്നും വരുന്നവര്‍ക്ക് മിഷന്‍ ഹോസ്പിറ്റൽ - അഞ്ചേരി - കുട്ടനെല്ലൂര്‍ വഴിയും മരോട്ടിച്ചാലില്‍എത്താം. തൃശ്ശൂരില്‍ നിന്നും മരോട്ടിച്ചാലിലേക്ക് പ്രൈവറ്റ് ബസ്‌ സര്‍വീസ് നടത്തുന്നുണ്ട് .
മരോട്ടിച്ചാലില്‍ ഒന്നോ രണ്ടോ നാടന്‍ ചായക്കടകള്‍ മാത്രമേ ഉള്ളൂ. അതിലാണെങ്കില്‍ ചായ മാത്രം പ്രതീക്ഷിച്ചാല്‍ മതി, ഞായറാഴ്ചയാണ് എങ്കില്‍ അതുപോലും കിട്ടിയില്ല എന്നും വരും . അത് മുന്‍കൂട്ടി അറിയാവുന്നത് കൊണ്ട് തന്നെ ഭക്ഷണം ഞങള്‍ കരുതിയിരുന്നു. അതും കൈയിലെടുത്തു കാറ് വീട്ടുകാരുടെ സമ്മതത്തോടെ അവരുടെ മുറ്റത്ത്‌ കയറ്റിയിട്ടു ഞങള്‍ യാത്ര തുടങ്ങി. വേറെയും കുറച്ചു ആളുകള്‍ ഞങളുടെ മുന്‍പേ നടക്കുന്നുത് കണ്ടപ്പോള്‍ മനസ്സിന് അല്പം ആശ്വാസം തോന്നി. കാട്ടിലെ ഒരു വഴി മായ്കാനും ഒരു പുതിയ വഴി തുറക്കാനും പ്രകൃതിക്ക് അല്പം സമയം മാത്രം മതിയാകുന്നത് കൊണ്ട് , എന്റെ ഓര്‍മ്മയിലെ വഴി മറന്നാലും മുന്‍പേ പോകുന്നവര്‍ വഴികാട്ടുമല്ലോ എന്ന ചിന്തയാണ് ആശ്വാസം തന്നത് .
റോഡരുകിലെ കനാലില്‍ കരയിലൂടെ അല്പം നടന്നപ്പോള്‍ തന്നെ ആദ്യ വെള്ളച്ചാട്ടത്തിന്റെ ശബ്ദം ചെവികളെ തഴുകിയെത്തി. തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും ഒരു ദിവസ്സത്തെക്ക് മാത്രമായിട്ടുള്ള മോചനം ഞങള്‍ ആസ്വദിക്കാന്‍ തുടങ്ങി. മുന്‍പേ പോയവന്റെ കാല്‍പാട് പോലും മായ്ച്ചു കളയുന്ന ആ കാട്ടു വഴികളിലൂടെ നടക്കാന്‍ മനസ്സ് വെമ്പല്‍ കൊള്ളുകയായിരുന്നു. കിളികളുടെ ശബ്ദവും കാടിന്റെ വന്യതയും അനുഭവിക്കാന്‍ തുടങ്ങി. എങ്ങും നിറഞ്ഞ പച്ചപ്പ്‌ മാത്രം.
പോകുന്ന വഴിക്ക് ചില ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ കുറെ എണ്ണം ഉണ്ട് . കുടുംബമായി വരുന്നവര്‍ ആദ്യത്തെ വെള്ളച്ചാട്ടത്തില്‍ കുളിച്ചു മടങ്ങുകയാണ് സാധാരണ ചെയ്യാറുള്ളത് . ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടമായ "ഇലഞ്ഞിപ്പാറയിലേക്ക് " കാട്ടിലൂടെ നാല് കിലോമീറ്റര്‍ നടക്കണം. അതുകൊണ്ട് തന്നെ ചെറിയ സ്ടലങ്ങളില്‍ നിന്ന് സമയം കളയാതെ ലക്ഷ്യസ്ഥാനം നോക്കി ഞങ്ങള്‍ നടന്നു.
ഒരാള്‍ക്ക്‌ മാത്രം നടക്കാന്‍ വീതിയുള്ള കാടുവഴികളില്ലൂടെ കുറെ നടന്നപ്പോള്‍ പുഴയുടെ കരയില്‍ വഴി അവസാനിച്ചു . ഒന്ന് കൂടെ നോക്കിയപ്പോള്‍ പുഴയുടെ അപ്പുറത്ത് വീണ്ടും വഴി തുടങ്ങുന്നതും കണ്ടു. ഞാന്‍ ആദ്യം പുഴയില്‍ ഇറങ്ങി പുഴയുടെ ആഴവും ഒഴുക്കും മനസ്സിലാക്കി, ചതിക്കുഴികള്‍ ഇല്ല എന്നും ഉറപ്പു വരുത്തി വീണ്ടും തിരികെ വന്നു പിന്നെ സുഹൃത്തുക്കളുമായി കൈകോര്‍ത്തു പിടിച്ചു പുഴയെ മുറിച്ചു കടന്നു. നല്ല തണുപ്പായിരുന്നു വെള്ളത്തിന്‌ ...കണ്ണുനീരിന്റെ പരിശുദ്ധിയും..
കാട് ശരിക്കും ഭീകരമായിരുന്നു. കെട്ടുപിടച്ചു കിടക്കുന്ന വള്ളികളും ചെറുതും വലുതുമായ പാറകളും ഉണങ്ങി വീണ മരങ്ങളും ചിലയിടങ്ങളില്‍ തടസ്സം സൃഷ്ടിച്ചു. അതെല്ലാം ചാടിക്കടന്നു, പാറകളില്‍ തെന്നി വീഴാതെ നടന്നു. അല്പം തുറസ്സായ ഒരിടത്ത് എത്തി അല്പം ആശ്വസിക്കാന്‍ ശ്രമിച്ചപ്പോള്‍ അല്പം അകലെ വഴിയില്‍ ഉരുണ്ട വസ്തുക്കള്‍ കുന്നു കൂടി കിടക്കുന്നത് കണ്ടു. ചെന്ന് നോക്കി. ആനപിണ്ടമായിരുന്നു അത് . നഗ്നപാദങ്ങള്‍ കൊണ്ട് അതില്‍ പതുക്കെ കാല്‍ വെച്ച് നോക്കി. തണുപ്പും ചൂടും ഇല്ലാത്ത ഒരു അനുഭവം. ചൂടുണ്ടായിരുന്നു എങ്കില്‍ ആനകള്‍ കടന്നു പോയിട്ട് അധികസമയം ആയിട്ടില്ല എന്ന് മനസ്സിലാക്കാമായിരുന്നു ഒരു വടിയെടുത്തു പിണ്ഡം അല്പം ഇളക്കി നോക്കി. അധികം പഴക്കമുള്ളതാണ് എങ്കില്‍ പുഴുക്കള്‍ കാണാറുണ്ട്‌. അതും കണ്ടില്ല. അധികം ദൂരത്തിലല്ലാതെ ആനകള്‍ എവിടെയെങ്കിലും ഉണ്ടാകും എന്ന തോന്നല്‍ മനസ്സില്‍ . ആനയല്ല ആനക്കൂട്ടമാണ് അതിലെ കടന്നു പോയതെന്ന് പിണ്ടങ്ങളുടെ കിടപ്പില്‍ നിന്നും ബോധ്യമായി . എല്ലാവരുടെയും ഉള്ളില്‍ അല്പം പേടി കടന്നു. പക്ഷെ ആരും അത് പരസ്പരം പറഞ്ഞില്ല. എന്തുവന്നാലും യാത്ര തുടരാന്‍ തീരുമാനിച്ചു ഞങ്ങള്‍ നടന്നു.
റോഡരുകില്‍ നിന്നും ഏകദേശം രണ്ടുമണിക്കൂറോളം കാട്ടിലൂടെ നടന്നു. വഴിയില്‍ സുന്ദരമായ ചില ചെറിയ വെള്ളച്ചാട്ടങ്ങള്‍ കണ്ടു. എവിടെ വെച്ച് യാത്ര അവസാനിപ്പിച്ചാലും ആരും ആ യാത്ര നഷ്ടമായി എന്ന് പറയാത്ത ഒരിടമാണ് ഈ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ . ഓരോന്നും കണ്ടും ഫോട്ടോയെടുത്തും ആനയെക്കുറിച്ചു ചിന്തിക്കാതെ ഞങള്‍ വീണ്ടും നടന്നു. ഏറ്റവും അവസാന ലക്ഷ്യമായ ഇലഞ്ഞി പാറ വെള്ളച്ചാട്ടത്തിലേക്ക് .
അല്പം കൂടി നടന്നപ്പോള്‍ വഴി രണ്ടായി പിരിയുന്ന ഒരിടത്ത് എത്തി. ഞങ്ങള്‍ക്ക് മുന്‍പേ വന്ന ആളുകളെ അവിടെ കണ്ടു. അവരും ഏതു വഴിയെ പോകണം, എന്ത് ചെയ്യണം എന്നറിയാതെ കാത്തു നില്‍ക്കുകയാണ്. ഒടുവില്‍ അവര്‍ വലതു വശത്തെ വഴിയിലൂടെ നടന്നു തുടങ്ങി. അതാണ്‌ വഴിയെന്നു അവരില്‍ പലരും തര്‍ക്കിച്ചു. ഞങ്ങളും അവരോടൊപ്പം ചേര്‍ന്ന് നടന്നു. കുറെ നടന്നിട്ടും വെള്ളച്ചാട്ടത്തിന്റെ ശബ്ദമൊന്നും കേള്‍ക്കുന്നുമില്ല. എന്തോ ഒരു പന്തികേട്‌ തോന്നി. വഴിയില്‍ ആനയുടെ കാല്പാടുകള്‍ , പിന്നെ റോഡില്‍ മരച്ചില്ലകള്‍ കുറെ ഒടിഞ്ഞു കിടക്കുന്നു, വഴിയാണെങ്കില്‍ വളരെ വലിയ ഒരു കയറ്റത്തിലേക്ക് ആണ് പോകുന്നത്. അല്പം കഴിഞ്ഞപ്പോള്‍ കൂട്ടത്തിലുള്ള സുഹൃത്തുക്കള്‍ മടങ്ങാം എന്ന് പറഞ്ഞു തുടങ്ങി. എനിക്കാണെങ്കില്‍ ഇവിടെ വരെ വന്നിട്ട് ഇത്രയും വഴി നടന്നിട്ട് തോറ്റു പിന്മാറാന്‍ മനസ്സും വരുന്നില്ല. പക്ഷെ ലക്‌ഷ്യം ഏത് എന്നറിയാതെ വെറുതെ നടന്നിട്ട് ഒരു കാര്യവും ഇല്ല. ഒടുവില്‍ തോല്‍വി സമ്മതിച്ചു ഞങ്ങള്‍ മടങ്ങി തുടങ്ങി. എല്ലാവരും അവശരായിരുന്നു. കടന്നു വന്ന വഴികള്‍ പിന്നിട്ട് ഞങള്‍ നിരാശരായി വീണ്ടും ഇരു റോഡുകളും പിരിയുന്ന റോഡില്‍ തിരിച്ചെത്തി .
ഇനിയും പോകാന്‍ ബാക്കിയുള്ള ഇടതു വശത്തെ വഴിയിലൂടെ നടന്നാല്‍ വെള്ളച്ചാട്ടത്തില്‍ എത്തുമെന്നറിയാം. പക്ഷെ ഇനിയും വഴിതെറ്റുമോ എന്ന ഭയത്തില്‍ നടക്കാന്‍ സുഹൃത്തുക്കള്‍ക്ക് താല്പര്യം ഇല്ല . അത് കൊണ്ട് അല്‍പ നേരം വിശ്രമിച്ചിട്ട് തിരിച്ചു നടക്കാം എന്ന് പറഞ്ഞ് പാറപ്പുറത്ത് ഇരുന്നെങ്കിലും മനസ്സില്‍ മറ്റൊരു പ്രതീക്ഷയായിരുന്നു, മറ്റേ വഴിയിലൂടെ ആരെങ്കിലും തിരിച്ചു വന്നാല്‍ അവര്‍ വെള്ളച്ചാട്ടം കണ്ടു മടങ്ങുന്നവര്‍ ആണെങ്കില്‍ ...
ചില സമയങ്ങളില്‍ ഭഗവാന്‍ കൂടെയുണ്ടാകും എന്നതിന്റെ തെളിവായി അല്‍പ സമയത്തിനുള്ളില്‍ തന്നെ പത്തോളം പേര്‍ മലയിറങ്ങി വരുന്നത് കണ്ടു. വെറും പത്തു മിനിട്ട് കൊണ്ട് അവിടെ നടന്നെത്താം എന്ന് അവരില്‍ നിന്നും കേട്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷം തോന്നി. ക്ഷീണമെല്ലാം മറന്നു ഞങ്ങള്‍ വീണ്ടും മല കയറി. അങ്ങിനെ ഒടുവില്‍ ഞങള്‍ ആ കാട്ടിനുള്ളിലെ സ്വര്‍ഗലോകത്തു എത്തി ചേര്‍ന്നു.
മരോട്ടിച്ചാല്‍ വെള്ളചാട്ടങ്ങളില്‍ ഏറ്റവും വലുതും മനോഹരവും ആണ് ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനെ പല ആങ്കിളിലും കാണാന്‍ പ്രകൃതി തന്നെ അവിടെ സൌകര്യം ഒരുക്കിയിട്ടുണ്ടായിരുന്നു. ഞങള്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ കയറി ബാഗെല്ലാം വലിച്ചെറിഞ്ഞു ഏറ്റവും അടുത്തുകണ്ട നീരൊഴുക്കില്‍ എല്ലാം മറന്നു മുങ്ങി കിടന്നു. എന്തോ നേടിയ പ്രതീതിയായിരുന്നു മനസ്സില്‍ . മൂന്നു മണിക്കൂര്‍ നീണ്ട യാത്രയുടെ ക്ഷീണം മുഴുവന്‍ കഴുകിക്കളഞ്ഞു, കുറെ നേരം വെള്ളത്തില്‍ മുങ്ങിക്കിടന്നു.
ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം ഇവിടത്തെ നാട്ടുകാരുടെ ഇടയില്‍ "കുത്ത് " എന്ന പേരിലാണ് അറിയപ്പെടുന്നത് .വേറെയും കുറച്ചു ആളുകള്‍ അവിടെ ഉണ്ടായിരുന്നു. ഒരു കൂട്ടത്തെ പരിചയപ്പെട്ടു. എല്ലാവരും ആ നാട്ടുകാര്‍ ആയിരുന്നു. പുറം ലോകത്ത് നിന്നും വന്നവര്‍ ഞങള്‍ മാത്രം. പല ഒഴിവു ദിവസ്സങ്ങളിലും ഇവിടെ വന്നു ഈ കാടിന്റെ സംഗീതം കേട്ടു , കണ്ണുനീരിനേക്കാള്‍ പരിശുദ്ധമായ ഈ വെള്ളത്തില്‍ കുളിച്ചു മടങ്ങുന്ന അവരോടു അസൂയയാണ് തോന്നിയത് .
വെള്ളച്ചാട്ടത്തിനു താഴെയും മുകളിലും കുളിച്ചും ഭക്ഷണം കഴിച്ചും കഴിഞ്ഞതോടെ എല്ലാവരും വീണ്ടും ആരോഗ്യം വീണ്ടെടുത്തിരുന്നു. വെള്ളച്ചാട്ടത്തിന്റെ എതിരെയുള്ള പാറയില്‍ കയറി കുറെ നേരം കാറ്റും കൊണ്ടിരുന്നു. ഈ സ്ഥലം തമിഴ്നാട്ടിലായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രശസ്തമായ ഒരു എക്കോ ടൂറിസം സെന്റര്‍ ആയേനെ എന്ന ചിന്തയായിരുന്നു മനസ്സില്‍
നല്ല മഴപെയ്താല്‍ മാത്രമേ വെള്ളച്ചാട്ടത്തിന്റെ ഭംഗി മുഴുവനായി ആസ്വദിക്കാന്‍ കഴിയൂ . എന്നാല്‍ മഴയത്ത് കാടിലൂടെയുള്ള യാത്ര ദുഷ്കരവുമാണ്. തിരിച്ചു നടക്കുമ്പോള്‍ എവിടെയും നില്‍ക്കാതെ, ആനയെ പേടിക്കാതെ ഞങള്‍ നടന്നു. കൃത്യം ഒരു മണിക്കൂര്‍ കൊണ്ട് ഞങള്‍ കാട്ടിനിന്നും നിന്നും പുറം ലോകത്തെത്തി.
തിരിച്ചു റോഡിലെത്തി കാറിലിരിക്കുമ്പോള്‍ മനസ്സില്‍ മറ്റൊരു ചോദ്യം ആയിരുന്നു. മടക്കയാത്രയില്‍ ചെരുപ്പ് പൊട്ടിയ സുഹൃത്തിന് സ്വന്തം ചെരുപ്പ് കൊടുത്തു നഗ്നപാദനായി കാട്ടിലൂടെ നാല് കിലോമീറ്റര്‍ നടക്കുന്നതിനിടയില്‍ അറിയാതെ ചവിട്ടിയ വിഷപാമ്പ്, സാധാരണ ഒരു സെക്കന്റ്‌ പോലും വേണ്ടാതെ തിരിച്ചു കടിക്കാറുള്ള ആ ജീവി , എന്നെ കടിക്കാതെ ഉയർത്തിയ തല താഴ്ത്തി പോയത് എനിക്കായി വീട്ടില്‍ കാത്തിരിക്കുന്ന ഭാര്യയെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും ഓര്‍ത്തിട്ടായിരിക്കുമോ ? അതോ എന്നിലൂടെ, ഞങ്ങളിലൂടെ ഈ സുന്ദരലോകം കുറച്ചു പേരെങ്കിലും അറിയട്ടെ എന്ന് ആ പാമ്പും ആഗ്രഹിച്ചിരിക്കുമോ ?
അറിയില്ല ... അല്ലെങ്കിലും പ്രകൃതിയുടെയും വിധിയുടെയും ചില തീരുമാനങ്ങള്‍ക്ക് ഉത്തരം പറയാന്‍ നമുക്കാവില്ലല്ലോ ?
(കടപ്പാട് : Madhu Thankappan)

"MEESHAPULI MALA TREKKING"ഇതു ഒരു പരസ്യമല്ല, (രഹസ്യവുമല്ല.) മൂന്നാർ യാത്ര ചെയ്യുന്നവർ പതിവായി ഒരേ സ്ഥലങ്ങൾ കാണ്ട് മടങ്ങു...
12/11/2015

"MEESHAPULI MALA TREKKING"

ഇതു ഒരു പരസ്യമല്ല, (രഹസ്യവുമല്ല.) മൂന്നാർ യാത്ര ചെയ്യുന്നവർ പതിവായി ഒരേ സ്ഥലങ്ങൾ കാണ്ട് മടങ്ങുന്നവരാണെന്ന് തോന്നിയിട്ടുണ്ട്. യാത്രചെയ്ത് തളർന്ന് രാത്രിയിൽ മൂന്നാറിലെത്തി ഏതെങ്കിലും ഹോട്ടലിൽ മുറിയെടുക്കുക, ഉച്ചവരെ കൂർക്കം വലിച്ച് ഉറങ്ങുക, രാജമലയിൽ പോയി വരയാടുകളെ കാണുക മാട്ടുപ്പെട്ടിയിൽ പോയി ബോട്ടിംഗ് നടത്തുക, ആനയിറങ്കലിൽ പോയി ഡാമും തടാകവും കാണുക, പട്ടണത്തിലെ പഴയ ചർച്ചും പഴയ റെയിൽവേ സ്റ്റേഷനും കണ്ട് മടങ്ങുക-ഇതാണ് പതിവായി സന്ദർശകർ ചെയ്യുന്നത്. ഓർക്കുക, ഇന്നു ഇൻഡ്യയിൽ താജ്മഹാളിലേക്കാളും കൂടുതൽ സർന്ദശകർ കാണാനാഗ്രഹിക്കുന്ന, ഇന്റെർനെറ്റിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ വീഴുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മൂന്നാർ. തണുപ്പിനും പച്ചപ്പിനും അപ്പുറം സാഹസികതയിഷ്ടപ്പെടുന്നവർക്കും ഏകാന്തതയും ശാന്തതയും ആഗ്രഹിക്കുന്നവർക്കും മൂന്നാർ ഒരു മനോഹരസങ്കേതം തന്നെ. അതിലുപരി ഉത്തരേന്ത്യയിലെ ഏതു വിനോദസഞ്ചാരകേന്ദ്രങ്ങളെക്കാളും മനോഹരവും ചിലവുകുറഞ്ഞതും ആണ് മൂന്നാര്. താല്പര്യമുള്ളവര്ക്കായി ഒരു ട്രക്കിംഗ് റൂട്ട് പരിചയപ്പെടുത്താം - ഒന്നു പരീക്ഷിച്ചു നോക്കൂ. മീശപ്പുലി മല ട്രക്കിംഗ്. ദക്ഷിണേന്ത്യയുടെ എവറസ്റ്റ് ആയ ആനമുടിയേക്കാൾ വെറും 48 അടി മാത്രം ഉയരക്കുറവുള്ള അതിമനോഹര പ്രദേശമാണ് മീശപ്പുലി മല. യാത്രയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ ഇവയാണ്: റോഡോ വാലി: കടും ചുവപ്പു നിറത്തിൽ പൂക്കളുള്ള കാട്ടുപൂവരശുകൾ (Rhododendron Trees.) നിറഞ്ഞ താഴ്വരയും ഒരു ചെറിയ തടാകവുമാണ് പ്രധാനമായും റോഡോവാലിയിലുള്ളത്. മൂന്നാർ മാട്ടുപെട്ടി വഴിയിൽ ഏതാണ് 24 കി മി ദൂരെയുള്ള അരുവിക്കാട് എസ്റ്റേറ്റിന്റെ ഉള്ളിലൂടെ നാലു കി മി യാത്ര ചെയ്താൽ റോഡോവാലിയിലെ ബേസ് ക്യാമ്പിൽ എത്തിച്ചേരും. യാത്ര ആരംഭിക്കുന്ന ആദ്യദിവസം ക്യാമ്പ് ചെയ്യുന്നതിവിടെയാണ്. ചെറിയ താൽക്കാലിക ടെന്റുകളിലാണ് താമസിയ്ക്കേണ്ടത് എങ്കിലും എല്ലാ അടിസ്ഥാന സൗകര്യങ്ങളെല്ലാം ക്യാമ്പിൽ ഉണ്ടാകും. . നിങ്ങളുടെ പ്രഭാതങ്ങൾ എന്നും നാൽച്ചുവരുകൾക്കുള്ളിൽ ആയിരുന്നുവെങ്കിൽ റോഡോവാലിയിലെ പുലരികൾ പുതിയ ഒരു അനുഭവം തരാതിരിയ്ക്കയില്ല. വെളിച്ചം പതിയെ കടന്നുവരുന്നതും, ആദ്യം ചിലയ്ക്കുന്ന കിളിയൊച്ചയും ജീവിതത്തില് ഒരിയ്ക്കലെങ്കിലും അനുഭവിക്കേണ്ടതാണ്. അതിനു റോഡാവാലിയോളം പറ്റിയ സ്ഥലങ്ങൾ ഇല്ലതന്നെ. കുറിഞ്ഞി വെള്ളച്ചാട്ടവും പാണ്ടവൻ ഗുഹയും പൂവരശും പൈന്മരങ്ങളും തിങ്ങിനിറഞ്ഞ മലകളും ഉള്ള റോഡോവാലിയിലെ പ്രഭാതം അനുഭവിയ്ക്കുക തന്നെ വേണം. അടുത്ത ദിവസം മല കയറാം. ആകെ ഒൻപതു മലകളാണ് താണ്ടേണ്ടത്. അവസാനത്തെ മലയായ മീശപ്പുലിമല പകുതി തമിഴ്നാടിന്റെ ഭാഗമാണ്. ദൂരെ ആനയിറങ്കൽ ഡാമിന്റെ നിശ്ചലജലാശയവും കൊഡൈക്കനാൽ മലനിരകളും എല്ലായിടവും പച്ചക്കുന്നുകളും നേർത്ത മഞ്ഞിന്റെ പശ്ചാത്തലത്തിൽ മലമുകളിൽ നിന്നും കാണാവുന്നതാണ്.. മടക്കം കൊളുക്കുമലൈ വഴിയാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിചെയ്യുന്ന തേയിലത്തോട്ടം സ്ഥിതിചെയ്യുന്ന കൊളുക്കുമലൈയെപ്പറ്റി പണ്ട് എഴുതിയിരുന്നു - ലിങ്ക്കോപ്പി ചെയ്യുന്നും.https://www.facebook.com/saji.markose.3/posts/10200263588906976കൊളുക്കു മലൈയിൽ നിന്നും സൂര്യനെല്ലി വഴി മടക്ക യാത്ര - അവസാന ദിവസം സൂര്യനെല്ലി പട്ടണത്തിൽ നിന്നും 7 കി മി ദൂരെയുള്ള് ഷണ്മുഖവിലാസം ക്യാമ്പ്. രാത്രിയിൽ ക്യാമ്പു ഫയറും ആഘോഷങ്ങളുമായി കൂടാവുന്ന ഒരു ഒറ്റപ്പെട്ടു ശാന്തമായ സങ്കേതമാണ്ഷ ണ്മുഖവിലാസം ക്യാമ്പ്. വാക്കുകളേക്കാൾ താഴെക്കൊടുത്തിരിയ്ക്കുന്ന ചിത്രം ക്യാമ്പിന്റെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. — (കടപ്പാട് :സജി മര്ക്കോസ്

കോഴിക്കോടന്‍ കുലുക്കി സര്‍ബത്ത്
08/10/2014

കോഴിക്കോടന്‍ കുലുക്കി സര്‍ബത്ത്

LULU!!!!!!
23/03/2013

LULU!!!!!!

KERALA TOUR PACKAGES!!!!
02/03/2013

KERALA TOUR PACKAGES!!!!

KERALA TOUR PACKAGES !! in Kochi. Find KERALA TOUR PACKAGES !! from a wide range of Vacation - Tour Packages only at Quikr Kochi

Arookutty Ferrypic by shinas shereef
14/02/2013

Arookutty Ferry
pic by shinas shereef

Address

Kochi
688535

Website

Alerts

Be the first to know and let us send you an email when M3 Tours & Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to M3 Tours & Travels:

Share