29/05/2025
ദി ന്യൂ യോർക്കർ മാഗസിന്റെ ഡിജിറ്റൽ സബ്ക്രിപ്‌ഷനു ഏതാണ്ട് 7000 രൂപ വരുമായിരുന്നു, 2017 മുതൽ അഞ്ചു വർഷം സ്ഥിരമായി പണമടച്ചു അത് വായിച്ചിരുന്നു. ദി അറ്റ്ലാന്റിക് രണ്ടു വർഷത്തോളം വീട്ടിൽ വരുത്തിയിരുന്നു. അതിനും അയ്യായിരം രൂപയോളം ആയിരുന്നു. പുസ്തകം വാങ്ങാൻ പോകുമ്പോൾ, വിലയിലേക്കായിരുന്നില്ല ശ്രദ്ധ. കണ്ടന്റിന്റെ ആഴമായിരുന്നു എന്റെ കൺസേൺ.
ഒരു സുഹൃത്ത് ഈയിടെ ചോദിച്ചു, എങ്ങനെയാണ് ഇത്രയും അധികം വായിക്കാൻ പറ്റിയത് എന്ന്. ഓൺലൈനിലെ സൗജന്യ സൈറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, പൈസ ചെലവാക്കി തന്നെയാണ് പുസ്തകങ്ങൾ ഏറെയും വാങ്ങിച്ചതും, വായനക്കായി ദിനേന പത്തു മണിക്കൂറോളം മാറ്റി വെച്ചതും. ഒഴിവ് കിട്ടിയാൽ ഡൽഹിയിലേക്ക് യാത്ര പോകാൻ ഒരു കാരണം അവിടത്തെ ലൈബ്രറികൾ ആയിരുന്നു.
മറ്റു പലതിനും വേണ്ടത്ര പണം ചിലവാക്കുമ്പോഴും, പുസ്തകങ്ങൾക്ക് പണമിറക്കാൻ മടിച്ചു നിൽക്കുന്നവരെ കണ്ടിട്ടുണ്ട്. ഞാനെപ്പോഴും ഓർക്കാറുള്ളത് ഒരു പുസ്തകം എഴുതാൻ ഒരു ഓതർ ചെലവഴിക്കുന്ന അധ്വാനത്തെയാണ്. കുന്ദേരയെയും നജീബ് മഹ്ഫൂസിനെയും ഓർക്കുന്നു . രണ്ടു പേരും എഴുത്തുകാരെന്ന നിലയിൽ വലിയ കഷ്ടപ്പെടുകൾ അനുഭവിച്ചാരാണ്.
നജീബ് മഹ്ഫൂസിന്റെ ഒരു സുഹൃത്തിനെ ഞാൻ കൈറോവിലെ ഫ്രഞ്ച് ലൈബ്രറിയിൽ വെച്ച് പരിചയപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞത്, നോബൽ സമ്മാനം ശേഷം, വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടാൻ തുടങ്ങിയത് മുതൽ മാത്രമാണ് മഹ്ഫൂസ് എഴുത്തുകൊണ്ടു ജീവിക്കാൻ തുടങ്ങിയതെന്നാണ്. പാഷനായിരുന്നു അദ്ദേഹത്തിന് എഴുത്ത്. അങ്ങനയൊരു പുസ്തകത്തിനു ആയിരമോ രണ്ടായിരമോ നൽകിയാൽ അധികമല്ല എന്നാണു ഞാൻ കരുതുന്നത്. (ഞാൻ ഇജിപ്തോളജി പഠിക്കുന്ന കൈറോവിലെ ഫ്ലെമിഷ് ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറിയിൽ നിന്ന് സുഹൃത്ത് പകർത്തിയ ഫോട്ടോ)
ഈജിപ്ഷ്യൻ വിശേഷങ്ങൾ അറിയാൻ ഈ ഗ്രൂപ്പിൽ ജോയിന് ചെയ്യാം https://chat.whatsapp.com/KkpkvOt2CBG8YA5sv18UYG